| سَبِّحِ اسْمَ رَبِّكَ الْأَعْلَى (1) അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക
 | 
| الَّذِي خَلَقَ فَسَوَّىٰ (2) സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ)
 | 
| وَالَّذِي قَدَّرَ فَهَدَىٰ (3) വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും
 | 
| وَالَّذِي أَخْرَجَ الْمَرْعَىٰ (4) മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും
 | 
| فَجَعَلَهُ غُثَاءً أَحْوَىٰ (5) എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം)
 | 
| سَنُقْرِئُكَ فَلَا تَنسَىٰ (6) നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല
 | 
| إِلَّا مَا شَاءَ اللَّهُ ۚ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَىٰ (7) അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു
 | 
| وَنُيَسِّرُكَ لِلْيُسْرَىٰ (8) കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൌകര്യമുണ്ടാക്കിത്തരുന്നതുമാണ്
 | 
| فَذَكِّرْ إِن نَّفَعَتِ الذِّكْرَىٰ (9) അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക
 | 
| سَيَذَّكَّرُ مَن يَخْشَىٰ (10) ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്
 | 
| وَيَتَجَنَّبُهَا الْأَشْقَى (11) ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്
 | 
| الَّذِي يَصْلَى النَّارَ الْكُبْرَىٰ (12) വലിയ അഗ്നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍
 | 
| ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ (13) പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല
 | 
| قَدْ أَفْلَحَ مَن تَزَكَّىٰ (14) തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു
 | 
| وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ (15) തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍)
 | 
| بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا (16) പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു
 | 
| وَالْآخِرَةُ خَيْرٌ وَأَبْقَىٰ (17) പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും
 | 
| إِنَّ هَٰذَا لَفِي الصُّحُفِ الْأُولَىٰ (18) തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്
 | 
| صُحُفِ إِبْرَاهِيمَ وَمُوسَىٰ (19) അതായത് ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍
 |